ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇതു മുന്നിൽകണ്ട് ആവശ്യമായ മുന്നൊരുക്കം നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകി. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് വികസിപ്പിക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു.
സംസ്ഥാനങ്ങൾ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണെന്ന് ഉറപ്പ് വരുത്തണം. ഓക്സിജൻ ലഭ്യതയുടെ കണക്ക് നിരന്തരമെടുക്കണം. ഐസലോഷൻ വാർഡുകൾ ഒരുക്കുന്നതിലും ശ്രദ്ധയുണ്ടാകണം. ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 24 മണിക്കൂറിനിടെ 22,775 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
8949 പേർ രോഗമുക്തി നേടി. 406 മരണം സ്ഥിരീകരണം സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,781 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 98.32 ശതമാനമാണ് രോഗമുക്തി നിരക്ക്.
1431 ആണ് രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ. 454 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി 351, തമിഴ്നാട് 118, ഗുജറാത്ത് 115, കേരള 109 എന്നിങ്ങനെയാണ് ഒമിക്രോൺ ബാധിതരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.