ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഗവർണർ എൻ.എൻ. വോറയുടെ കാലാവധി അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം. നിലവിലെ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് തൽക്കാലം കാലാവധി നീട്ടിക്കൊടുത്തേക്കും. ഇതിനിടെ മുൻകാല സൈനികമേധാവിയെ ഗവർണറാക്കുന്ന കാര്യം കേന്ദ്രത്തിെൻറ പരിഗണനയിൽ.
മുൻ ലഫ്. ജനറൽ ദീപേന്ദ്രസിങ് ഹൂഡയുടെ പേരിനാണ് മുൻതൂക്കം. ജമ്മു-കശ്മീരിൽ വിവിധ സേനാവിഭാഗങ്ങളെ നയിച്ച തഴക്കമാണ് പരിഗണിക്കപ്പെടുന്നത്. സേനയിൽനിന്ന് വിരമിച്ച മേജർ ജനറൽ ജി.ഡി. ബക്ഷി, ലഫ്. ജനറൽ ഹസ്നെയ്ൻ, ജനറൽ ബിക്രംജിത് സിങ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. സൈനികമായ കരുത്തുകാട്ടാനുള്ള കേന്ദ്രതീരുമാനത്തിെൻറ പശ്ചാത്തലത്തിലാണിത്.
18 വർഷം ഭരിച്ച ജഗ്മോഹനുശേഷം 2008 ജൂണിലാണ് പഞ്ചാബ് കേഡർ െഎ.എ.എസുകാരനായിരുന്ന നാഗേന്ദ്രനാഥ് വോറയെ ഗവർണറാക്കിയത്. രണ്ടാമൂഴമാണ് ജൂൺ 28ന് അവസാനിക്കുന്നത്. അമർനാഥ് തീർഥാടന സുരക്ഷാകാര്യങ്ങൾ പരിഗണിച്ചാണ് കാലാവധി നീട്ടിക്കൊടുക്കുന്നത്. ആഗസ്റ്റ് 26നാണ് അമർനാഥ് തീർഥാടനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.