ഉച്ചഭാഷിണിയിലുള്ള ബാങ്ക് വിളിക്കെതിരെ ജാവേദ് അക്തർ

മുംബൈ: പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളിൽ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തറും.  ജനവാസപ്രദേശത്ത് പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പാണ് ജാവേദ് അക്തർ ട്വിറ്ററിലൂടെ അറിയിച്ചത്. 
ജനവാസ പ്രദേശങ്ങളിൽ പള്ളികളിലും, ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗാം ഉള്‍പ്പെടെയുള്ള എല്ലാവരുമായും താന്‍ യോജിക്കുന്നു എന്നായിരുന്നു ജാവേദിെൻറ ട്വീറ്റ്.

ജാവേദിെൻറ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ‘‘തെറ്റായ എന്തിനുമെതിരെയും ഞാന്‍ ശ്ബദമുയര്‍ത്തും. നിങ്ങളുടെ പ്രശ്‌നം എന്താണെന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വയം കാണില്ല എന്നതാണ്‘‘^- എന്നായിരുന്നു വിമർശനങ്ങൾക്ക് അദ്ദേഹത്തിെൻറ മറുപടി ട്വീറ്റ്.  

ഉച്ച ഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനെതിരെ  ഗായകന്‍ സോനു നിഗം നേരത്തെ പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ‘‘വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളി കേട്ടാണ് മുസ്‌ലീം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം നിര്‍ത്തലാക്കണം’’ എന്നായിരുന്നു സോനുവിെൻറ പ്രസ്താവന.  പ്രവാചകനായ മുഹമ്മദ് നബി ഇസ്‌ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്നും തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാ ക്രമങ്ങള്‍ തുടങ്ങിയത് എന്നും സോനു വിമര്‍ശിച്ചിരുന്നു.

Tags:    
News Summary - Javed Akhtar speaks up on loudspeakers in mosques- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.