ന്യൂഡൽഹി: ബി.ജെ.പി വർക്കിങ് പ്രസിഡൻറായി മുൻ കേന്ദ്രമന്ത്രി ജെ.പി. നദ്ദയെ തെരഞ്ഞെടു ത്തു. പാർട്ടി പ്രസിഡൻറായി അമിത് ഷാ തുടരും. അധ്യക്ഷപദവി കാലാവധി കഴിയുകയും ആഭ്യന ്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തശേഷമാണ് അമിത് ഷായെ നിലനിർത്താൻ തീരുമാനിച്ചത്.
ബി.ജെ.പിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം. നാലു നിയമസഭ െതരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പെങ്കടുത്ത ഭാരവാഹികളുടെ യോഗം അധ്യക്ഷനായി അമിത് ഷായെ നിലനിർത്താൻ തീരുമാനിച്ചത്. ആർ.എസ്.എസിനും മോദിക്കും അമിത് ഷാക്കും ഒരുപോലെ ഇഷ്ടപ്പെട്ട നേതാവാണ് ഹിമാചൽ പ്രദേശിൽനിന്നുള്ള ബ്രാഹ്മണനായ നദ്ദ.
ബി.ജെ.പി ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെ യോഗത്തിനുശേഷമാണ് പാർട്ടിയിലും സർക്കാറിലും അമിത് ഷായുടെ അപ്രമാദിത്വം ഉറപ്പിക്കുന്ന തീരുമാനം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.