ജമ്മു: കശ്മീരിൽ സേനാവാഹനത്തിൽ മനുഷ്യകവചമായി അഞ്ചുപേരെ ഉപയോഗിച്ച വിഡിയോ വൈറലായി. നാല് മുതിർന്നവരെയും ഒരു കുട്ടിയേയും സൈനിക വാഹനത്തിന് പുറത്തിരുത്തിയ രണ്ടു മിനിറ്റ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കല്ലേറിനെ പ്രതിരോധിക്കാനുള്ള സേനയുടെ നടപടി മുമ്പും വിമർശനത്തിന് ഇടയാക്കിയിരുന്നു. സമാനരീതിയിലാണ് ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയും. ദൃശ്യങ്ങൾ യഥാർഥമാണെന്ന് സമ്പുര ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ, ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസിെൻറ വാദം.
ഇൗ മാസം 18 മുതലാണ് വിഡിയോ പ്രചാരത്തിലുള്ളത്. സേനാവാഹനത്തിൽ ജമ്മു ആൻഡ് കശ്മീർ പൊലീസ് എന്ന് എഴുതിയത് കാണാം. ആയുധധാരികളായ സേനാംഗങ്ങൾ ജനങ്ങളുമായി വാക്തർക്കത്തിൽ ഏർപ്പെടുന്നതും കളിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് നാലുപേർ നടന്നുനീങ്ങുന്നതും സേനാംഗം ബാറ്റുമായി േപാകുന്നതും കാണാം. കല്ലെറിഞ്ഞാൽ ബാറ്റുകൊണ്ട് തിരിച്ചടിക്കാൻ ഉദ്ദേശിച്ചാണിത്.
തെക്കൻ കശ്മീർ പുൽവാമയിലെ സമ്പൂര ഗ്രാമത്തിൽനിന്നാണ് ദൃശ്യം പകർത്തിയത്. അവന്തിപ്പുര പൊലീസിെൻറ പരിധിയിലാണ് ഇവിടം. ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് സൂപ്രണ്ട് സഹിദ് മാലിക്ക് അവകാശപ്പെട്ടത്. പെരുംനുണയും പഴയ വിഡിയോയുമാണ് പ്രചരിക്കുന്നതെന്നാണ് അദ്ദേഹത്തിെൻറ വാദം. സേനാംഗങ്ങളാരും ദൃശ്യങ്ങളിലില്ലെന്ന് േകന്ദ്ര റിസർവ് പൊലീസ് സേനാംഗം സഞ്ജയ് ശർമ പറഞ്ഞു. അതേസമയം, സമ്പൂരയിലെ ഗ്രാമവാസികൾ ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂൺ 18ന് വൈകീട്ടാണ് സംഭവം നടന്നതെന്ന് അവർ ആണയിടുന്നു. അഞ്ചുപേരുണ്ടെങ്കിലും നാലുപേരെയാണ് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.