ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപം വൻ സ്ഫോടനം. സ്കൂളിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും സംഭവത്തിൽ ആരും മരിച്ചിട്ടില്ലെന്നാണ് സൂചന. ഫോറൻസിക് ടീം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ എന്നിവർ സ്ഥലത്തെത്തി സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പ്രദേശവാസി ചിത്രീകരിച്ച വിഡിയോയിൽ സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. താൻ വലിയ ശബ്ദം കേട്ടുവെന്നും പിന്നീട് പുക ഉയർന്നുവെന്നും വിഡിയോ ചിത്രീകരിച്ചായാൾ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ല. പിന്നീട് ആംബുലൻസുകളും സ്ഥലത്തേക്ക് എത്തി.
പ്രശാന്ത് വിഹാറിന് സമീപത്തുള്ള സി.ആർ.പി.എഫ് സ്കൂളിൽ രാവിലെ 7.47ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഓഫീസർ അമിത് ഗോയൽ പറഞ്ഞു. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. അഴുക്കുചാൽ ഉൾപ്പടെ ഇതിന് വേണ്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് സ്കൂളിനടുത്ത് പാർക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകൾ തകർന്നു. സ്ഫോടനത്തെ തുടർന്ന് ആളപായമുണ്ടായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.