കൊൽക്കത്ത: ഡോക്ടർമാരുടെ സമരഭൂമിയിലേക്ക് സർപ്രൈസ് സന്ദർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയ്നിയായിരുന്ന വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് സ്വാസ്ഥ്യ ഭവന് പുറത്ത് ഡോക്ടർമാരുടെ പ്രതിഷേധം.
സമരപ്പന്തലിലെത്തിയ മമത പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്നും ഉറപ്പുനൽകി. ഡോക്ടർമാരുമായി ചർച്ച നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് മമത സമരപ്പന്തലിലേക്ക് നേരിട്ടെത്തിയത്. മുഖ്യമന്ത്രിയായല്ല, നിങ്ങളുടെ സ്വന്തം ദീദിയാണ് എത്തിയിരിക്കുന്നതെന്നും തന്റെ സ്ഥാനം അത്ര വലുതല്ലെന്ന് അറിയാമെന്നും മമത ഡോക്ടർമാരോട് പറഞ്ഞു. നിങ്ങളീ കനത്ത മഴയത്ത് നിൽക്കുന്നത് ഓർത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കംവന്നിട്ടില്ലെന്നും മമത പറഞ്ഞു. ഇങ്ങനെ മഴയത്ത് നിൽക്കരുത്. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കാം.''-മമത പറഞ്ഞു.
സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ആശുപത്രികളിലെ വെൽഫെയർ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. പ്രശ്നം പരിഹരിക്കാനുള്ള തന്റെ അവസാനത്തെ ശ്രമമാണിതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.