ന്യൂഡൽഹി: രണ്ടു ദശകത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമണങ്ങളിൽ െകാല്ലെപ്പട്ടവരുടെ എണ്ണം 12,000 വരുമെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 2,700 പേർ സുരക്ഷ സൈനികരാണെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു വർഷമായി മാവോവാദി അതിക്രമങ്ങളിൽ 25 ശതമാനം കുറവുവന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ടവരിൽ 9,300 പേർ സിവിലിയന്മാരാണ്. ഇവർ പൊലീസിന് വിവരങ്ങൾ ചോർത്തിനൽകിയെന്നാരോപിച്ച് മാവോവാദികൾ കൊല്ലുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ആയിരുന്നു. 2011 മുതൽ 2014 വരെയുള്ള കാലയളവിലേതിനെക്കാൾ സൈനികരുടെ ജീവഹാനി 2014-17 വർഷങ്ങളിൽ 42 ശതമാനം കുറഞ്ഞു. നിലവിൽ മാവോവാദി പ്രവർത്തനം 35 ജില്ലകളിൽ ഒതുങ്ങിയിട്ടുണ്ട്. എങ്കിലും, 10 സംസ്ഥാനങ്ങളിലായി 6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.