ന്യൂഡൽഹി: ഇടതുതീവ്രവാദം അമർച്ചചെയ്യാൻ ബഹുമുഖ നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. മാവോവാദികളുടെയും മറ്റും സാമ്പത്തികസ്രോതസ്സുകൾ അടക്കാനും രഹസ്യാേന്വഷണ സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്രം ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മാവോവാദികൾക്കിടയിൽ ഭയപ്പാട് ഉണ്ടാക്കാൻ കഴിയണമെന്ന നിർദേശമാണ് മറ്റൊന്ന്.
ഛത്തിസ്ഗഢിലെ സുക്മയിൽ മാവോവാദികൾ 25 സി.ആർ.പി.എഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ അധ്യക്ഷതയിലാണ് 10 മാവോവാദി ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം നടന്നത്. വരുമാനത്തിെൻറ വഴിയടക്കുകയാണ് മാവോവാദിവേട്ടയിലെ ഏറ്റവും കാതലായ നടപടിയെന്ന് ആഭ്യന്തരമന്ത്രി സംസ്ഥാനങ്ങളെ ഉപദേശിച്ചു.
ഇടതു തീവ്രവാദം നേരിടുന്നതിെൻറ ഉത്തരവാദിത്തം സംസ്ഥാനങ്ങൾ ഏറ്റെടുക്കണം. കേന്ദ്രസേന സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇടതു തീവ്രവാദം നേരിടുന്നതിൽ കർക്കശ നിലപാട് വേണം. നയം, ചിന്ത, തന്ത്രം, സുരക്ഷസേനയുടെ വിന്യാസം, പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം കർക്കശമായ നിലപാട് പുലർത്തിയേ മതിയാവൂ. നല്ല നേതൃത്വം, തന്ത്രം, പരിശീലനം, രഹസ്യാന്വേഷണം, സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തൽ എന്നിവയെല്ലാം ചേരുേമ്പാഴാണ് മാവോവാദിപ്രശ്നം നന്നായി കൈകാര്യംചെയ്യാൻ കഴിയുകയെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
മാവോവാദിവേട്ടക്ക് കൂടുതൽ സന്നാഹങ്ങളും സാമ്പത്തികസഹായവും കേന്ദ്രം നൽകണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ മുന്നോട്ടുവെച്ചത്. ഛത്തിസ്ഗഢിലെ മാവോവാദികളെ നേരിടാൻ വ്യോമശക്തി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി രമൺ സിങ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിനെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.