ചെന്നൈ: തമിഴ്നാട് മതേതരമായി തന്നെ തുടരുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ബി.ജെ.പിയെ തമിഴ് ജനത അംഗീകരിക്കില്ല. തമിഴിനെ ഇല്ലാതാക്കി പകരം ഹിന്ദിയും സംസ്കൃതവും കൊണ്ടു വരാനാണ് ബി.ജെ.പി ശ്രമമെന്നും സ്റ്റാലിൻ പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡി.എം.കെ അധ്യക്ഷന്‍റെ പരാമർശം.
തമിഴ് കവിയായ തിരുവള്ളുവറിന് കാവി നിറം നൽകാനാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും ശ്രമം. ഇത് അംഗീകരിക്കാനാവില്ല. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളാവും വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും സ്റ്റാലിൻ പറഞ്ഞു.
കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ സംബന്ധിച്ച് യാതൊരു സംശയത്തിനും ഇടയില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പിനെ ഒരുമിച്ചാണ് നേരിട്ടത്. നിയമസഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശശികലയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന് മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.