ഡൽഹിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഖ്യകക്ഷി

നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ എന്നിവരോടൊപ്പം

വിലപേശാൻ എൻ.ഡി.എ സഖ്യകക്ഷികൾ

ന്യൂഡൽഹി: ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ വിലപേശൽ ശക്തമാക്കി എൻ.ഡി.എ സഖ്യകക്ഷികൾ. ബിഹാറിന് പ്രത്യേക പദവി വേണമെന്ന് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറും ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ആവശ്യപ്പെട്ടു. 16 എം.പിമാരുള്ള ടി.ഡി.പിക്ക് സ്പീക്കർ പദവിയും മൂന്ന് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും വേണം.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ജലവിഭവം, ഗതാഗതം, ഐ.ടി വകുപ്പുകളും ധനസഹമന്ത്രി പദവിയുമാണ് ആവശ്യപ്പെട്ടത്. 12 എം.പിമാരുള്ള നിതീഷ്‍കുമാറിന് മൂന്ന് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രി സ്ഥാനവുമാണ് വേണ്ടത്. ഇതോടൊപ്പം എൻ.ഡി.എ കൺവീനർ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് എം.പിമാരുള്ള ചിരാഗ്പാസ്വാന്റെ എൽ.ജെ.പിക്ക് റെയിൽവേ വകുപ്പും മറ്റൊരു സഹമന്ത്രി സ്ഥാനവും വേണം. ഏക്നാഥ് ഷിൻഡെയുടെ ശിവസേനക്ക് ഒരു കാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരുമാണ് വേണ്ടത്. ജിതിൻ റാം മഞ്ചിയും കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - NDA Allies to Bargain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.