സുനന്ദയുടെ മരണം: പുതിയ ഹരജി ഹൈകോടതി തള്ളി

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി തള്ളി. വിചാരണകോടതിയെ അവഗണിച്ച് സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ കോൺഗ്രസ് എം.പി ശശി തരൂരിെൻറ നടപടിയെ ചോദ്യംചെയ്തും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും അഭിഭാഷകനായ ദീപക് ആനന്ദ് നൽകിയ ഹരജിയാണ് ജസ്റ്റിസ് ആർ.കെ. ഗുപ്ത തള്ളിയത്.

ഹരജി തള്ളാതിരിക്കാനുള്ള കാരണങ്ങൾ കോടതിയിൽ ബോധിപ്പിക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്നും ഹരജിക്കാരെൻറ വാദങ്ങൾ നിലനിൽക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഹരജിക്കാരന് ഇത്തരത്തിലൊരു വാദവുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന് തരൂരിന് വേണ്ടി ഹാജരായ അഡ്വ. വികാസ് പവ കോടതിയെ ബോധിപ്പിച്ചു. പൊലീസിനു വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ രാഹുൽ മേത്തയും ഹരജി പരിഗണിക്കുന്നതിനെ എതിർത്തു.

Tags:    
News Summary - sunanda's murder; delhi highcourt rejects new plea -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.