ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച 349 ഒൗഷധ ബ്രാൻഡുകൾ വീണ്ടും പരിശോധനക്ക് വിധേയമാക്കാൻ സുപ്രീം കോടതി നിർദേശം. നിരോധനം റദ്ദാക്കിയ ഡൽഹി ൈഹകോടതി ഉത്തരവ് ദുർബലപ്പെടുത്തിയാണ് നടപടി. സാേങ്കതിക ഉപദേശക ബോർഡോ (ഡ്രഗ് ടെക്നിക്കൽ അൈഡ്വസറി ബോർഡ്) ബോർഡ് നിയോഗിക്കുന്ന ഉപസമിതിയോ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കണം. മരുന്നുനിർമാണ കമ്പനികൾക്ക് തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.
ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ വിവിധ സംയുക്തങ്ങൾ ചേർത്താണ് പല കമ്പനികളും മരുന്നു നിർമിക്കുന്നതെന്ന് ഇതു സംബന്ധിച്ചു പഠനംനടത്തിയ വിദഗ്ധസമിതി കണ്ടെത്തിയതിനെ തുടർന്നാണ് ഇൗ മരുന്നുകൾ നേരത്തേ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചത്. ഈ മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചില കഫ് സിറപ്പുകൾ ലഹരിക്കായി ഉപയോഗിക്കുന്നുെണ്ടന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ മരുന്നുനിർമാണ കമ്പനികൾ നൽകിയ ഹരജിയിലാണ് ഡൽഹി ഹൈകോടതി നിരോധനം പിൻവലിച്ച് ഉത്തരവിട്ടത്.
ഇൗ നടപടി ചോദ്യംചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നടപടി.
ചുമക്ക് കഴിക്കുന്ന മരുന്നായ േകാറക്സ് സിറപ്, ജലദോഷത്തിനുള്ള മരുന്നായ വിക്സ് ആക്ഷൻ 500 എക്സ്ട്രാ തുടങ്ങിയ 349 ബ്രാൻഡുകളാണ് നിരോധനത്തിൽ ഉൾപ്പെട്ടിരുന്നത്. രണ്ടോ അതിലധികമോ ഡോസുകൾ നിശ്ചിത അളവിലധികം ചേർത്ത് നിർമിക്കുന്നുവെന്ന് കണ്ടെത്തിയ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളാണ്(എഫ്.ഡി.സി) നിരോധിച്ചിരുന്നത്. കർണാടക കെ.എൽ.ഇ സർവകലാശാല വൈസ് ചാൻസലർ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് മരുന്നു സംയുക്തങ്ങളെക്കുറിച്ച് പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.