മമതക്ക് വീണ്ടും തിരിച്ചടി; മൂന്നാമത്തെ നേതാവും തൃണമൂൽ വിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജി സർക്കാറിന് വീണ്ടും തിരിച്ചടി. രണ്ടു നേതാക്കൾ പാർട്ടി വിട്ടതിനു പിന്നാലെ മറ്റൊരു എം.എൽ.എ കൂടി രാജിവെച്ചു. തൃണമൂൽ എം.എൽ.എ ശിൽബദ്ര ദത്തയാണ് രാജിവെച്ചത്. രണ്ടുദിവസത്തിനുള്ളിൽ പാർട്ടിയിൽ നിന്നും മൂന്നാമത്തെ രാജിയാണിത്.

തെരഞ്ഞെടുപ്പിന് കേവലം അഞ്ചുമാസം മാത്രം ബാക്കിനിൽക്കെയാണ് തൃണമൂലിൽനിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞദിവസം സുവേന്ദു അധികാരിയും ജിതേന്ദ്ര തിവാരിയും രാജിക്കത്ത് കൈമാറിയിരുന്നു. മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിലെ ഈ വിള്ളൽ. അമിത് ഷായുടെ നീക്കങ്ങളിലൂടെ പലരും തൃണമൂൽവിട്ട് ബി.ജെ.പിയിലെത്തുമെന്നാണ് സൂചന.

2016െല നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിൻെറ വിജയത്തിന് മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു സുവേന്ദു അധികാരി. സുേവന്ദു അധികാരി പാർട്ടിയിലേക്ക് ചേക്കേറിയാൽ വലിയ നേട്ടമാകും ബി.ജെ.പിക്ക്.

സംസ്ഥാനത്തിൻെറ പടിഞ്ഞാറൻ ഭാഗങ്ങളിൽ സുവേന്ദുവിന് വൻ പിടിപാടുണ്ട്. പടിഞ്ഞാറൻ ബംഗാളിലെ ഏകദേശം 50ഓളം പ്രാദേശിക നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന് സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം മമത ബാനർജി മന്ത്രിസഭയിൽനിന്ന് സുവേന്ദു രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയിൽനിന്നുള്ള രാജിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.