രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കും; യു.എസിൽ നിന്ന് പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനും അനുമതി

ന്യൂഡൽഹി: രണ്ട് ആണവ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാനും യു.എസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുമുള്ള കരാറുകൾക്ക് അനുമതി നൽകി സുരക്ഷാ കാബിനറ്റ് കമ്മിറ്റി. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്. 80,000 കോടി രൂപയുടേതാണ് കരാർ.

വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ്‌ സെന്ററിൽ രണ്ട് അന്തർവാഹിനികൾ നിർമിക്കുന്നതിന് ഏകദേശം 45,000 കോടി രൂപ ചിലവ് വരും. അമേരിക്കൻ ജനറൽ അറ്റോമിക്സിൽ നിന്നാണ്‌ 31 ഡ്രോൺ വാങ്ങിക്കുന്നത്. ഇതിനായി ഇന്ത്യയും യു.എസും കരാർ ഒപ്പുവെക്കും. കരാർ ഒപ്പുവെച്ച് നാലുവർഷത്തിനു ശേഷമാകും ഡ്രോണുകളുടെ വിതരണം ആരംഭിക്കുക.

31 ഡ്രോണുകളിൽ നാവികസേനയ്ക്ക് 15 എണ്ണവും കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവുമായിരിക്കും ലഭിക്കുക. ഉത്തർപ്രദേശിൽ കര, വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ് സ്റ്റേഷൻ ഒരുക്കും. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ.

Tags:    
News Summary - U.S. to build nuclear submarines, buy drones India has signed an agreement with S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.