ബാലറ്റ് പേപർ ഉപയോഗിച്ച ഇടങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞുവെന്ന് അഖിലേഷ് യാദവ്

ലഖ്നൗ: ഉത്തർ പ്രദേശിൽ നടന്ന നഗരസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച ഇടങ്ങളിൽ ബി.ജെ.പിക്ക് 46 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച ഇടങ്ങളിലെ വോട്ട് ശതമാനം 15 ആയി കുറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. 
കൊൽകത്തയിൽ നടന്ന സമാജ്വാദി പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിലാണ് അഖിലേഷ് യാദവ് ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്.
നേരത്തെ മായാവതിയും ബി.ജെ.പിക്കെതിരെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി  രംഗത്തെത്തിയിരുന്നു.

യു.പിയിൽ 16 നഗരസഭ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇതിൽ 14 എണ്ണം ബി.ജെ.പിക്കും രണ്ടെണ്ണം ബി.എസ്.പിക്കും ലഭിച്ചു. അയോധ്യ നഗരസഭ ബി.ജെ.പിക്ക് നേടാനായെങ്കിലും ബാലറ്റ് ഉപേയാഗിച്ച ചില വാർഡുകളിൽ ബി.ജെ.പി വൻ തോൽവി ഏറ്റുവാങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലെ വാർഡുകളിലും ബി.ജെ.പി തോറ്റു. പേപ്പർ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന 437 നഗരപാലിക അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ 100 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.

5434 നഗരപഞ്ചായത്ത് അംഗങ്ങളിൽ 4728ലും ബി.ജെ.പി തോറ്റു. 195 നഗരപാലിക പരിഷത്ത് അധ്യക്ഷസ്ഥാനേത്തക്കുള്ള മത്സരത്തിൽ 70 ബി.ജെ.പി സ്ഥാനാർഥികൾ മാത്രമാണ് വിജയിച്ചത്. യന്ത്രത്തിൽ ഏത് ബട്ടൺ അമർത്തിയാലും താമര ചിഹ്നത്തിൽ വോട്ട് പതിയുന്നത് തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽപെട്ടിരുന്നു. മീറത്തിലെ ധവായ് നഗർ പ്രദേശത്ത് താമരയോ നോട്ടയോ മാത്രമാണ് തെളിഞ്ഞത്. മീറത്തിലെ 89ാം വാർഡിലും വോട്ട് മുഴുവൻ ബി.ജെ.പിക്ക് ലഭിക്കുന്നതായി േവാട്ടർമാർ പരാതിപ്പെട്ടു. കാൺപുരിൽനിന്നും സമാന പരാതി ഉയർന്നു.

Tags:    
News Summary - Where ballot papers were used, BJP votes down, says Akhilesh Yadav India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.