ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസ് പിൻവലിക്കാനുള്ള സമ്മർദ്ദം താങ്ങാനാകാതെ ജീവനൊടുക്കി. സംഭാല്‍ ജില്ലയിലാണ് 21കാരി ജീവനൊടുക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആശിഷിന്‍റെ പിതാവ്, മാതാവ്, സഹോദരൻ എന്നിവരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരിയിലാണ് 21 കാരി പീഡനത്തിരയാകുന്നത്. പരാതിയെ തുടർന്ന് ആശിഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പ്രതിയുടെ ബന്ധുക്കൾ യുവതിയെ ഭീഷണിപ്പെടുത്തുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദം താങ്ങാനാകാതെയാണ് പെൺകുട്ടി ആത്മ്ഹത്യ ചെയ്തതെന്ന് എസ്.പി ചക്രേഷ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.