ചായ ഉണ്ടാക്കാത്തതിന് മരുമകളെ അമ്മായിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ഹൈദരാബാദ്: ചായ ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകന്റെ ഭാര്യയെ അമ്മായിയമ്മ കഴുത്ത്ഞെരിച്ച് കൊന്നു. അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതിയായ ഭർതൃമാതാവ് ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാൽ, ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വഴക്കും കൈയാങ്കളിയുമായി. തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - Woman strangled daughter-in-law to death over tea in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.