മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശവുമായി വീക്ഷണം മുഖപ്രസംഗം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം.  കെ. കരുണാകരനുമായി താരതമ്യപ്പെടുത്തിയാണ് ഉമ്മൻചാണ്ടിക്കെതിരായ ഒളിയമ്പ്. കരുണാകരനെ ധിക്കരിക്കാൻ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടില്ല. കോൺഗ്രസിനെ കരുണാകരൻ പെരുവഴിയിൽ കെട്ടിയ ചെണ്ട പോലെ ആരെയും കൊട്ടാനനുവദിച്ചില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. തലയുള്ളപ്പോൾ വാലാടുന്ന രീതി കരുണാകരൻ വച്ചുപൊറുപ്പിച്ചിട്ടില്ല. സാമുദായിക സംഘടനകളുമായി തുല്യ അടുപ്പം കാണിച്ചത് കരുണാകരൻ മാത്രമാണെന്നും വീക്ഷണത്തിൽ പറയുന്നു.

ജനാധിപത്യ പാർട്ടികളെ പൊതുമേൽക്കൂരക്ക് കീഴെ മാന്യവും അർഹവുമായ ഇടം നൽകി കൂടെയിരുത്തിയതും കരുണാകരന്‍റെ രാഷ്ട്രീയ വിരുതായിരുന്നു. ഒാരോ ഘടക കക്ഷികളുടെയും ശക്തിക്കും സ്വാധീനത്തിനും അനുസരിച്ച് വിഹിതം നൽകാനും കരുണാകരൻ പിശുക്കു കാണിച്ചില്ല. എന്നാൽ അനർഹമായത് അവകാശപ്പെടാനും കൈയിട്ടുവാരാനും അരെയും അനുവദിച്ചില്ലെന്നും വീക്ഷണം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.