വിജിലൻസ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അപ്പീൽ സമർപ്പിക്കും

കൊച്ചി: തൃശൂർ വിജിലൻസ് കോടതി വിധിക്കെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രി ആര്യാടൻ മുഹമ്മദും അപ്പീൽ നൽകും. സ്വകാര്യ അപ്പീലാണ് നാളെ ഹൈകോടതിയിൽ സമർപ്പിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. നെടുമ്പാശേരിയിൽ നടന്നത് ഗ്രൂപ്പ് യോഗമല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അതേസമയം, അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.സി ജോസഫ്, കെ. ബാബു, ബെന്നി ബെഹനാൻ എം.എൽ.എ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച കെ. ബാബുവിനെ നെടുമ്പാശേരിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.  

മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടൻ മുഹമ്മദിനും എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവിട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.