മുഖ്യമന്ത്രിക്ക് വേണ്ടി എഴുത്തുകാരും

തിരുവനന്തപുരം: സോളാർ കേസിൽ സരിത നായരുടെ മൊഴിയെ തുടർന്ന് പ്രതിരോധത്തിലായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പിന്തുണയുമായി ഒരു വിഭാഗം എഴുത്തുകാരും. സരിത ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് എഴുത്തുകാർ സംയുക്ത പ്രസ്താവനയിൽ പറയുന്നു. സാംസ്കാരിക കൂട്ടായ്മക്ക് വേണ്ടി ഡോ. എം.ആർ തമ്പാൻ പുറത്തിറക്കിയ പ്രസ്താവനയിൽ 56 എഴുത്തുകാർ ഒപ്പ് വെച്ചിട്ടുണ്ട്.

പ്രസ്താവനയുടെ പൂർണ രൂപം:

700ൽപരം ബാറുകൾ പൂട്ടി മദ്യനിയന്ത്രണം വരുത്തിയ സർക്കാരിനെതിരെ മദ്യലോബികൾ ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിർപ്പുകൾ തുടരുന്നു. അബ്കാരികളുടെ പിന്തുണയോടെ മുഖ്യമന്ത്രിക്ക് എതിരെ പോലും വ്യാജ ആരോപണങ്ങൾ ഉയരുകയാണ്. സ്ഥിരമായി മൊഴിമാറ്റിപ്പറയുകയും നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാവുകയും ചെയ്ത ഒരു സ്ത്രീയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ മണ്ഡലം ജീർണതയിലേക്ക് നീങ്ങുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമ സംവിധാനങ്ങളിലൂടെ ഏതൊരു കുറ്റവാളിയെയും ശിക്ഷക്ക് വിധേയമാക്കാൻ നമ്മുടെ ജനാധിപത്യ പ്രക്രിയയിൽ കഴിയുന്നതാണ്. എന്നാൽ, അതിനൊരുമ്പെടാതെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സാംസ്കാരിക ജീർണതയിലേക്ക് ഈ നാടിനെ നയിക്കുന്നതിനെതിരെ എഴുത്തുകാരായ ഞങ്ങൾ പ്രതിഷേധിക്കുന്നു...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.