തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് വില്‍പ്പന നടത്താനായി 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഗോവന്‍ മദ്യവുമായി ട്രെയിനിലെ താല്‍ക്കാലിക ക്ലീനിംഗ് ജോലിക്കാരനായ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. സുമര സല്‍മാന്‍ഖാന്‍ ഇസ്മായിലിനെ (25)യാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് അന്‍റ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി ചേർന്നു നടത്തിയ പരിശോധനയിൽ ഹംസഫര്‍ എക്സ്പ്രസ് ട്രെയ്നില്‍ നിന്നാണു ഗോവന്‍ മദ്യം പിടിച്ചെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.