പറവൂർ: ഡോക്‌ടറുടെ പേരിൽ വ്യാജ കുറിപ്പടി ഉണ്ടാക്കി ‘നൈട്രാസെപാം’ ഗുളികകൾ വാങ്ങിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്‌റ്റിൽ. പറവൂർ കണ്ണൻകുളങ്ങര പാലസ് റോഡ് മേലേടത്ത് നിക്സൻ (29), പറുദീസനഗർ കക്കാട്ടുപറമ്പിൽ സനൂപ് (28) എന്നിവരെ ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
അനൂപ് വിൻസെന്‍റ് എന്ന ഡോക്ടറുടെ പേരിൽ വ്യാജ കുറിപ്പടിയും സീലും ഉണ്ടാക്കി ഗുളികകൾ വാങ്ങി ലഹരിക്കായി ഉപയോഗിക്കുകയും വിൽക്കുകയുമായിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽനിന്നാണ് ഗുളികകൾ കൂടുതലും വാങ്ങിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.
രിഭ്രാന്തി, ഉത്കണ്ഠ തുടങ്ങിയവയുടെ ചികിത്സിക്കുള്ള ‘നൈട്രാസെപാം’ ഗുളിക ഡോക്‌ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങാൻ കഴിയൂ.
മെഡിക്കൽ ഷോപ്പുകളിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഗുളിക ഇവർ 500 രൂപക്ക് മുകളിൽ തുക ഈടാക്കി വിൽപന നടത്തിയതായാണ് സൂചന. വ്യാജ സീലും കുറിപ്പടികളും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.