അറസ്റ്റിലായ അഖിൽ, ആഷിഖ് ഷാജി

ബാർ ഹോട്ടലിലെ അതിക്രമം: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ

വൈക്കം: ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ കൂടി പൊലിസിന്‍റെ പിടിയിലായി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന അഖിൽ (32), ചെമ്മനത്തുകര ചേരുംചുവട് ഭാഗത്ത് തുണ്ടപ്പറമ്പിൽ വീട്ടിൽ ജംബോ എന്ന ആഷിക് ഷാജി (20) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് ജൂലൈ 10 ന് രാത്രി 11 മണിയോടുകൂടി തോട്ടകം ഭാഗത്തുള്ള ബാർ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാർ തുറക്കുവാൻ ആവശ്യപ്പെടുകയും, കച്ചവട സമയം കഴിഞ്ഞെന്ന് പറഞ്ഞ ജീവനക്കാരനെ ചീത്ത വിളിക്കുകയും വാതിൽ ചില്ല് തകർത്ത് അകത്ത് കടന്ന ഇവര്‍ ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. അവിടെ ഉണ്ടായിരുന്ന മദ്യ കുപ്പികൾ കവർന്ന് കടന്നുകളയുകയുമായിരുന്നു.

പരാതിയെ തുടർന്ന് വൈക്കം പോലീസ് ഹരീഷ്, കൃഷ്‌ണേന്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  ഒളിവിൽ പോയവരെ  ജില്ല പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയായിരുന്നു.

ലങ്കോ എന്ന് വിളിക്കുന്ന അഖിൽ വൈക്കം, പാലാ, പിറവം, ചേർത്തല, പറവൂർ, എറണാകുളം നോർത്ത് എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. വൈക്കം സ്റ്റേഷൻ എസ്.ഐ മാരായ ജയകൃഷ്ണൻ എം, വിജയപ്രസാദ്, സി.പി.ഓ മാരായ പ്രവീണോ, വിജയശങ്കർ, അജീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Bar hotel violence: Two more absconding persons arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.