തിരുവനന്തപുരം: കെ. സുന്ദരക്കും സി.കെ. ജാനുവിനും കോഴ നല്‍കിയതിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കാതെ പൊലീസ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെതിരായ ആരോപണം അന്വേഷിക്കുകയാണെന്ന മറുപടിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പൊലീസ് നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് പറയാത്തതിനാല്‍ കമീഷന് നടപടിയൊന്നും എടുക്കാനാവില്ലെന്ന് മുഖ്യ തെരെഞ്ഞടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്ത് സി.കെ. ജാനുവിനും കെ. സുന്ദരക്കും പണം നല്‍കിയെന്നായിരുന്നു സുരേന്ദ്രനെതിരായ പരാതി. ഇതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ മീണ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. പണമിടപാട് നടന്നെങ്കില്‍ രാഷ്ട്രീയമായോ തെരഞ്ഞെടുപ്പുമായോ ബന്ധമുണ്ടോ എന്നതുള്‍പ്പെടെ വിവരങ്ങളാണ് കമീഷന്‍ തേടിയത്. എന്നാല്‍ കോഴയിടപാടിന് തെരഞ്ഞെടുപ്പുമായോ രാഷ്ട്രീയമായോ ബന്ധമുള്ളതായി മറുപടിയിൽ പരാമര്‍ശമില്ല.
കൊടകര കുഴല്‍പ്പണ ഇടപാടില്‍ പൊലീസ് നല്‍കിയ രണ്ടാമത്തെ മറുപടിയിലും തെരഞ്ഞെടുപ്പ് ബന്ധം പറഞ്ഞിരുന്നില്ല. ആദ്യം നല്‍കിയ കത്തിലും അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് അറിയിച്ചത്.
ജാനുവിന് എൻ.ഡി.എയിലേക്ക് വരാന്‍ 10 ലക്ഷം രൂപ നല്‍കിയെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തില്‍നിന്ന് പിന്മാറാന്‍ സുന്ദരക്ക് പണം നല്‍കിയെന്നുമായിരുന്നു സുരേന്ദ്രനും ബി.ജെ.പിക്കും എതിരെ ഉയര്‍ന്ന ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എൽ.ജെ.ഡി നേതാവ് സലീം മടവൂരാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.