നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; യുവതിയും ആൺസുഹൃത്തുമടക്കം മൂന്നു പേർ കസ്റ്റഡിയിൽ

ആലപ്പുഴ: മാതാവ് കൊലപ്പെടുത്തി ആൺസുഹൃത്ത് മറവ് ചെയ്യുകയായിരുന്നെന്ന് കരുതുന്ന നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തകഴി വണ്ടേപ്പുറം പാടശേഖരത്തിലെ തെക്കേ ബണ്ടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയെയും ആൺസുഹൃത്ത് തോമസ് ഔസേപ്പ്, സഹായി അശോക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോമസ് ഔസേപ്പ് ആണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സുഹൃത്തിന് കൈമാറുകയും ഇയാൾ തകഴിയിലെ വീടിനടുത്ത് മറവ് ചെയ്തെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. മൊഴികളിൽ പൊരുത്തക്കേടുള്ളതിനാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. പ്രസവിത്തിനിടെ കുഞ്ഞ് മരിച്ചതാണോ അതോ കൊലപ്പെടുത്തുകയായിരുന്നോ എന്നീ കാര്യങ്ങളിൽ വ്യക്തതക്ക് കാത്തിരിക്കുകയാണ്.

രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു എന്നാണ് യുവതി ആദ്യം മൊഴി നൽകിയത്. പിന്നീടാണ് കുഞ്ഞിനെ ആൺസുഹൃത്തിന് കൈമാറിയെന്ന് തുറന്നുപറഞ്ഞത്.

Tags:    
News Summary - body of newborn found; Three people in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.