സുനിൽകുമാർ

മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ

ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തി. ചെറിയനാട് ഇടമുറി സുനില്‍ഭവനത്തില്‍ സുനില്‍കുമാറിന്‍റെ (50) മൃതദേഹമാണ് വീയപുരം സർക്കാർ തടിഡിപ്പോക്കു സമീപം പമ്പയാറ്റിൽ ചൊവ്വാഴ്ച വൈകീട്ടു കണ്ടെത്തിയത്. 

വ്യാഴാഴ്ച രാവിലെ മുതലാണ് സുനിൽകുമാറിനെ കാണാതായത്. ബുധനാഴ്ച മകള്‍ ഗ്രീഷ്മ ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽകുമാർ. കാണാതായ ശേഷം മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ഇറപ്പുഴ കല്ലിശേരി ഭാഗത്താണ് കാണിച്ചത്. ഇത് ആറ്റിൽ ചാടിയതാണെന്നുള്ള സംശയം ബലപ്പെടുത്തി.

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സഹപ്രവര്‍ത്തകരോട് തിനിക്കിനി ജീവിക്കേണ്ടെന്ന് പറഞ്ഞിരുന്നതായി സൂചന നൽകിയിരുന്നു. കാണാതായതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)

Tags:    
News Summary - body of the father who went missing after his daughter passed away found in pampayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.