കൊച്ചി: ആർച് ബിഷപ് കർദിനാൾ ജോര്‍ജ് ആലഞ്ചേരി ആരോപണ വിധേയനായ സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സിനഡിന്റെ തീരുമാനങ്ങൾക്ക് വത്തിക്കാന്റെ അംഗീകാരം. കർദിനാൾ ജോര്‍ജ് ആലഞ്ചേരി ഭൂമിയിടപാടില്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വത്തിക്കാന്റെ പരമോന്നത നീതിപീഠം വിലയിരുത്തി.
ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റു നികത്താമെന്ന സിറോ മലബാർ സഭ സിനഡ് തീരുമാനവും വത്തിക്കാൻ നീതിപീഠം ശരിവെച്ചു. ഇത് സംബന്ധിച്ച വത്തിക്കാന്റെ കത്ത്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി വഴി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന് കൈമാറി.
ഇടപാടിലെ നഷ്ടത്തിന് പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിൽക്കുകയോ അല്ലെങ്കില്‍ ഈ ഭൂമി ഇവിടെയുണ്ടായ നഷ്ടത്തിന് പരിഹാരമായി കണക്കാക്കുകയോ ചെയ്യാനാണ് സിനഡ് നിര്‍ദേശം. ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നേരത്തേ വത്തിക്കാനും അനുമതി നല്‍കിയിരുന്നു. ഇതിനെതിരായ അപ്പീല്‍ തള്ളിയാണിപ്പോൾ. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കാമെന്നും കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.