ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാ ക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. പൊതുതാൽപര്യം മുൻനിർത്തി ഭരണപക്ഷവും പ് രതിപക്ഷവും ഒന്നിച്ചു നിന്നപ്പോൾ, അതിെൻറ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്ന സി. പി.എമ്മുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ട ി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്ര ൻ എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ ഒരക്ഷരം പറയാതെ പിണറായി ഒളിച്ചു കളിക്കുകയാണ്. നിയമസഭ പാസാക്കിയ പ്രമേയത്തെ പുച്ഛിച്ച ഗവർണർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ് മുഖ്യമന്ത്രി. ഗവർണറെ ചെന്നുകണ്ട് പ്രതിഷേധം അറിയിക്കാൻ അദ്ദേഹം തയാറല്ല.
ഒന്നിച്ചു സമരം നടത്തിയതിനൊടുവിൽ കോൺഗ്രസിൽ അഭിപ്രായഭിന്നതയുണ്ടെന്ന് പറഞ്ഞു പരത്തി നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ കൊച്ചാക്കി മറ്റുള്ളവരെ പുകഴ്ത്തുന്ന അടവ് കോൺഗ്രസിൽ ചെലവാക്കാൻ നോക്കേണ്ട. പൗരത്വ വിഷയത്തിൽ മുല്ലപ്പള്ളിക്കും ചെന്നിത്തലക്കും ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനും ഒറ്റ മനസ്സാണ്.
പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് പിണറായിയല്ല, അസം മുഖ്യമന്ത്രി അമരീന്ദർസിങ്ങാണ്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇൗ വിഷയത്തിൽ ഒന്നിച്ചുനീങ്ങണമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവാണ്. സർവകക്ഷി യോഗം വിളിക്കണമെന്നും പ്രത്യേക നിയമസഭ സമ്മേളനം ചേരണമെന്നും ആദ്യം ആവശ്യപ്പെട്ടത് കോൺഗ്രസാണ്. നിയമസഭയിൽ പ്രമേയത്തിന് ആദ്യം നോട്ടീസ് നൽകിയത് വി.ഡി. സതീശനാണ്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിനു മുേമ്പ ഹരജി നൽകിയത് പ്രതിപക്ഷ നേതാവാണ്; മുസ്ലിം ലീഗാണ്.
പൗരത്വവിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സി.പി.എമ്മിെൻറ ശീട്ടുവേണ്ട. കേരളം ഒന്നിച്ചു നിൽക്കുെന്നന്ന സന്ദേശം നൽകാനാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ, യോജിച്ച നിലപാട് സി.പി.എമ്മിെൻറ നേട്ടമായി കൊട്ടിഗ്ഘോഷിക്കുന്നു. ഇത് ഒന്നിച്ചുനിന്ന മനസ്സുകളെ വ്രണപ്പെടുത്തും. സ്വന്തം നേട്ടമായി ദേശീയ മാധ്യമങ്ങളിൽ സർക്കാർ പരസ്യം ചെയ്യുന്നത് ശരിയല്ല. ഒറ്റക്കെട്ടായി പോരാടുേമ്പാൾ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.