കൊച്ചി: രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ബി.ജെ.പി ഹൈന്ദവ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ശശി തരൂർ എം.പി. കേരളത്തിൽ ബി.ജെ.പി മുന്നോട്ടുവെക്കുന്നത് ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. 1986 മുതൽ ബി.ജെ.പി വർഗീയ കാർഡിറക്കിയുള്ള തന്ത്രം മെനയുകയാണെന്നും തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമല ഇപ്പോൾ പൊലീസ് ക്യാമ്പാണ്. അവിടെ എങ്ങനെ ശാന്തമായി പ്രാർഥിക്കാൻ കഴിയും? ഏതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗസമത്വ പ്രശ്നമായാണ് കണ്ടത്. അതാണ് സ്വാഗതം ചെയ്യാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പ്രേരിപ്പിച്ചത്. പക്ഷേ, ശബരിമലയിലേത് സമത്വവിഷയം അല്ല, പവിത്രതയുടെയും ആചാരത്തിെൻറയും വിഷയമാണ്.
കന്യാകുമാരിയിൽ പുരുഷന്മാർ കയറാൻ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്ന് ആവശ്യപ്പെട്ട് ആരും കോടതിയിൽ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹിക്കുന്ന യുവതികൾക്ക് വേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും തരൂർ പറഞ്ഞു.
എല്ലാവിഭാഗം ജനങ്ങളുമായി ആലോചിച്ച് വേണമായിരുന്നു വിധി നടപ്പാക്കാൻ. ശബരിമലയിൽ അക്രമം നടത്തുകയോ ഭക്തരെ തടയുകയോ ചെയ്യുന്നത് ശാശ്വത പരിഹാരം ഉണ്ടാക്കില്ല. നിയമപരമായ മാർഗത്തിൽക്കൂടി മാത്രമേ കോടതി ഉത്തരവ് മറികടക്കാൻ കഴിയൂ. കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ടാൽ പാർലമെൻറിൽ നിയമം പാസാക്കുകയാണ് പോംവഴി. ധിറുതി പിടിച്ച് കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചത് സർക്കാറിെൻറ വീഴ്ചയാണെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.