കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനെതുടർന്ന് ആശുപത്രി വിടുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും

'ഏഴ് ദിവസം വീട്ടിൽ വിശ്രമിക്കണം', മന്ത്രി ഇ.പി ജയരാജനും ഭാര്യയും ആശുപത്രി വിട്ടു

പയ്യന്നൂർ: കോവിഡ്‌ പോസിറ്റീവായതിനെത്തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ. ഇന്ദിരയും ശനിയാഴ്ച ആശുപത്രി വിട്ടു. കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആയതിനാലാണ്‌ രാവിലെ 11ഓടെ ഇരുവരും ആശുപത്രി വിട്ടത്‌. ഇരുവരോടും ഏഴ് ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാൻ മെഡിക്കൽ ബോർഡ്‌ നിർദ്ദേശിച്ചു. 

ഈ മാസം 11നാണ്‌ മന്ത്രിയേയും ഭാര്യയേയും പരിയാരത്ത്‌ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ്‌ പ്രിൻസിപ്പൽ ഡോ.കെ.എം.കുര്യാക്കോസ്‌, മെഡിക്കൽ സൂപ്രണ്ട്‌ ഡോ.കെ. സുദീപ്‌ കൺവീനറുമായ കോവിഡ്‌ മെഡിക്കൽ ബോർഡിന്‍റെ‌ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടർമാരാണ്‌ ഇരുവരെയും ചികിത്സിച്ചത്.

ഡോക്ടർമാർ, നഴ്സുമാർ, ക്ലീനിംഗ്‌ ജീവനക്കാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി കിച്ചണിനും മന്ത്രി നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.