തിരുവനന്തപുരം: ശബരിമലവിഷയത്തിൽ നിലപാട് വിശദീകരിക്കാൻ സി.പി.െഎ വീടുകളിലേക്ക്. സുപ്രീംകോടതിവിധി ബോധ്യപ്പെടുത്താനും ആർ.എസ്.എസ് ലക്ഷ്യം തുറന്നുകാട്ടാനും ഡിസംബർ ഒന്നുമുതൽ 20 വരെ കുടുംബസദസ്സ് വിളിച്ചുചേർക്കാനാണ് സംസ്ഥാന നേതൃയോഗ തീരുമാനം.
പാർട്ടിഅംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, അനുഭാവികൾ എന്നിവരെ പെങ്കടുപ്പിച്ച് ലോക്കൽകമ്മിറ്റിയിൽ കുറഞ്ഞത് ഒരു കുടുംബസദസ്സ് സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങൾ പെങ്കടുത്ത് ശബരിമല വിഷയം അവതരിപ്പിക്കും. വിധി വന്നയുടൻ പ്രവർത്തകരിൽ ആശങ്കയും ചാഞ്ചാട്ടവും ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെയും മുന്നണിനേതാക്കളുടെയും വിശദീകരണത്തോടെ അത് മാറിയെന്ന വിലയിരുത്തലാണ് നിർവാഹകസമിതിയിലുണ്ടായത്.
സവർണ-ഹൈന്ദവ ഏകീകരണത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ദലിത്, എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇതിൽ ആശങ്കയുണ്ട്. അത് മാറ്റാൻ ഇടതുപക്ഷം ഇടപെടണം. പാർട്ടി അനുഭാവികളിലും കുടുംബങ്ങളിലും ആശങ്കകളുണ്ടെങ്കിൽ മാറ്റാനാണ് കുടുംബയോഗം വിളിക്കാൻ തീരുമാനിച്ചത്.
എൽ.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒരു നിലപാടും പാർട്ടി സ്വീകരിക്കാൻ പാടില്ലെന്നാണ് ധാരണ. ഇൗ സാഹചര്യത്തിൽ കോടതിവിധിയുടെ യാഥാർഥ്യം ബോധ്യപ്പെടുത്താനും സർക്കാറിനെ സംരക്ഷിക്കാനും താഴേത്തട്ടിൽ പ്രചാരണം ആവശ്യമാണെന്ന് സി.പി.െഎ നേതൃത്വം വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.