മദ്യലഹരിയിൽ കുടുംബവഴക്കിനിടെ യുവാവ് കഴുത്തറുത്ത് മരിച്ചു

നെടുമങ്ങാട്: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ കഴുത്തറുത്ത് മരിച്ചു. പനയ്ക്കോട് വൈക്കക്കോണം മേലേപുത്തൻ വീട്ടിൽ മനോജ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലാണ് സംഭവം.

കുടുംബവുമായി പിണങ്ങി മാസങ്ങളായി തമിഴ്നാട്ടിലെ ഒരു കശുവണ്ടി ഫാക്ടറിയിൽ ജീവനക്കാരൻ ആയി ജോലി ചെയ്യുക ആയിരുന്നു മനോജ്. ഇടയ്ക്ക് വീട്ടിൽ എത്തി മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിടുക പതിവ് ആയിരുന്നു എന്ന് വലിയമല പൊലീസ് അറിയിച്ചു.

6 മാസത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽ എത്തി ഭാര്യയുമായി വഴക്കിട്ട് ബഹളം ഉണ്ടാക്കിയ ശേഷം മുറിയിൽ കയറി ബ്ലേഡ് ഉപയോഗിച്ച് മനോജ് സ്വയം കഴുത്തറുക്കുക ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ രാത്രി മുറി തുറന്ന് നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ മനോജിനെ കണ്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11.30 ഓടെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആത്മഹത്യാപ്രവണതയുള്ള മനോജ് തമിഴ്നാട്ടിൽ വച്ച് മുമ്പ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവം തമിഴ്നാട് പൊലീസ് വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഭാര്യ: ലിജ (അധ്യാപിക, ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: മെജോ, ഫെലിക്സ്. 

Tags:    
News Summary - Drunk Man died by slitting his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.