തിരുവനന്തപുരം: മാധ്യമങ്ങൾ വസ്തുതകൾ വക്രീകരിച്ച് അസത്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന മാധ്യമ ദൗത്യമല്ല നിറവെറ്റപ്പെടുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ജനങ്ങളെ സത്യമറിയിക്കാത്ത മാധ്യമ സ്വാതന്ത്ര്യം ദുർവിനിയോഗമാണ്. ലോർഡ് ബുദ്ധ യൂനിവേഴ്സൽ സൊസൈറ്റി സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യമെന്ന നിലയിൽ അംഗീകരിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്യത്തിന്റെ മറുവശം ജനങ്ങളുടെ സത്യമറിയാനുള്ള അവകാശമാണ്.
അത് ദുരുപയോഗം ചെയ്യപ്പെടരുതെന്നാണ് ഏറ്റവും ഒടുവിൽ വന്ന വിധിയിലടക്കം സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്. അംബേദ്കറോട് നാം നീതിപുലർത്തേണ്ടത് ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെയാകണം. നാലാം ക്ലാസ് വിജയം പോലും വലിയ കാര്യമായി ആഘോഷിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽനിന്നാണ് ഡോ. അംബേദ്കർ വിദേശ സർവകലാശാലകളിൽ നിന്നടക്കം ഉന്നതമായ ബിരുദങ്ങൾ സ്വന്തമാക്കി മുന്നേറിയത്. പുതിയ തലമുറക്ക് മാതൃകയാക്കി ചൂണ്ടിക്കാണിക്കേണ്ടത് അദ്ദേഹത്തെയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.