കോഴിക്കോട്: പൊലീസ് തന്നോട് കാണിക്കുന്നത് അടിയന്തരാവസ്ഥ കാലത്ത് പോലുമില്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തന്നെ കൂടുതൽ കള്ളക്കേസുകളിൽകുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന് മുമ്പ് കോഴിക്കോട് സബ് ജയിലിനു മുമ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവർത്തകർ വിഷയത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടു പോകുന്നതോടനുബന്ധിച്ച് നിരവധി ബി.ജെ.പി പ്രവർത്തകരും ജില്ലാ നേതാക്കളുമാണ് ജയിൽ പരിസരത്ത് എത്തിച്ചേർന്നത്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ ജയിലിനു മുന്നിൽ പ്ലക്കാർഡുകളേന്തി നാമജപ പ്രതിഷേധം നടത്തിയിരുന്നു
ശരണം വിളികളോടെയാണ് പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.