ഇന്ന് 8253 പേര്‍ക്ക് കോവിഡ്; 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ചികിത്സയിലായിരുന്ന 6468 പേർ രോഗമുക്തി നേടി.  25 പേർ മരണപ്പെട്ടതായും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. 

രോഗ ബാധിതർ ജില്ല തിരിച്ച് 

എറണാകുളം 1170,

തൃശൂര്‍ 1086,

തിരുവനന്തപുരം 909,

കോഴിക്കോട് 770,

കൊല്ലം 737,

മലപ്പുറം 719,

ആലപ്പുഴ 706,

കോട്ടയം 458,

പാലക്കാട് 457,

കണ്ണൂര്‍ 430,

പത്തനംതിട്ട 331,

ഇടുക്കി 201,

കാസര്‍കോട് 200,

വയനാട് 79 

ആകെ മരണം 1306

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 1306 ആയി. ഇന്ന് 25 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചവർ:

തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75),

കരമന സ്വദേശിനി നിര്‍മ്മല (68),

പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53),

പൂവാര്‍ സ്വദേശിനി അരുണ (58),

കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74),

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59),

തടിക്കാട് സ്വദേശിനി ഹവാമ്മ (90),

കൊല്ലം സ്വദേശിനി രാധ (74),

ആലപ്പുഴ മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55),

കോട്ടയം ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55),

കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80),

എറണാകുളം തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85),

കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60),

ആലുവ സ്വദേശി കെ.വി. സെയ്ദു (73),

തൃശൂര്‍ പൂച്ചിണ്ണിപാടം സ്വദേശി അബു (84),

അഴീകോട് സ്വദേശി കരീം (66),

ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54),

മലപ്പുറം മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63),

കോഴിക്കോട് കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68),

കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83),

കണ്ണൂര്‍ ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77),

രാമന്തളി സ്വദേശി മെഹമ്മൂദ് (71),

ചൊക്ലി സ്വദേശി ദാസന്‍ (78),

കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75),

കാസര്‍കോട് പെരുവാത്ത് സ്വദേശിനി ഷംഭാവി (70). 

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 894,

തൃശൂര്‍ 1070,

തിരുവനന്തപുരം 751,

കോഴിക്കോട് 738,

കൊല്ലം 730,

മലപ്പുറം 688,

ആലപ്പുഴ 693,

കോട്ടയം 391,

പാലക്കാട് 179,

കണ്ണൂര്‍ 326,

പത്തനംതിട്ട 278,

ഇടുക്കി 87,

കാസര്‍ഗോഡ് 186,

വയനാട് 73.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂര്‍ 9 വീതം, കോഴിക്കോട് 8, കാസര്‍ഗോഡ് 6, തൃശൂര്‍ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ ജില്ല തിരിച്ച്

തിരുവനന്തപുരം 951,

കൊല്ലം 738,

പത്തനംതിട്ട 250,

ആലപ്പുഴ 472,

കോട്ടയം 517,

ഇടുക്കി 49,

എറണാകുളം 538,

തൃശൂര്‍ 481,

പാലക്കാട് 459,

മലപ്പുറം 207,

കോഴിക്കോട് 940,

വയനാട് 126,

കണ്ണൂര്‍ 355,

കാസര്‍കോട് 385

97,417 പേർ  ചികിത്സയിൽ

97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,062 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

16 പ്രദേശങ്ങളെ പുതിയ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ വരവൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), താന്ന്യം (14, 18), കൊടശേരി (10, 11), നടത്തറ (1, 3, 10, 14), മലപ്പുറം ജില്ലയിലെ മലപ്പുറം മുന്‍സിപ്പാലിറ്റി (26), പെരിന്തല്‍മണ്ണ മുന്‍സിപ്പിലിറ്റി (6), കോട്ടയം ജില്ലയിലെ നെടുങ്കുന്നം (10), അയര്‍കുന്നം (12, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് (സബ് വാര്‍ഡ് 8, 11), ചെറിന്നിയൂര്‍ (2), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 13), ആറന്മുള (സബ് വാര്‍ഡ് 18), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 6), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (5), എറണാകുളം ജില്ലയിലെ തിരുമാടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.