തിരുവനന്തപുരം: ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന് നിയോഗിച്ചത് 16,968 പൊലീസ് ഉദ്യോഗസ്ഥരെ. 66 ഡിവൈ.എസ്.പിമാരും 292 ഇന്‍സ്പെക്ടര്‍മാരും 1,338 എസ്.ഐ/എ.എസ്.ഐമാരും സീനിയർ സിവിൽ പൊലിസ് ഓഫിസർ, സിവിൽ പൊലിസ് ഓഫിസർ റാങ്കിലുള്ള 15,272 ഉദ്യോഗസ്ഥരും ഇതിൽ പെടും. കൂടാതെ 1,404 ഹോം ഗാര്‍ഡുമാരെയും 3,718 സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളെയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പൊലീസിനെ നിയോഗിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന പൊലീസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്ട്രൈക്കിങ് ഫോഴ്സിനെ സജ്ജമാക്കി. സോണല്‍ ഐ.ജി, ഡി.ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പൊലീസ് സ്ട്രൈക്കിങ് ഫോഴ്സായി രംഗത്തുണ്ടാവും. അഞ്ച് ജില്ലകളിലായി 1,722 പ്രശ്നബാധിത ബൂത്തുള്ളതായാണ് കണക്ക്. പരമാവധി 13 വരെ ബൂത്തുകള്‍ ഉള്‍പ്പെടുത്തി 716 ഗ്രൂപ് പട്രോള്‍ സംവിധാനത്തിന് രൂപം നല്കി.
ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു സ്റ്റേഷനില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവും. പൊലീസിെൻറ മൊത്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാനുമായി പൊലീസ് ആസ്ഥാനത്ത് ഐ.ജി പി. വിജയെൻറ നേതൃത്വത്തില്‍ പ്രത്യേക തെരഞ്ഞെടുപ്പ് സെല്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.