കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത് തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപത്തിന് ഏറ്റവും അനുകൂല സാഹചര്യമ ാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
അഴിമതി കുറഞ്ഞതിനാൽ നിക്ഷേപം തുടങ്ങാനെത്തുന്ന വർക്ക് മറ്റുരീതിയിൽ പണം പാഴാക്കേണ്ട അവസ്ഥയില്ല. പത്തുവർഷത്തിനകം തൊഴിലില്ലായ ്മ പൂർണമായും ഇല്ലാതാക്കും. ‘അസെൻഡ് 2020’ ആഗോള നിക്ഷേപകസംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെ യ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിെൻറ പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, മി കച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കാൻ ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു.
നിക്ഷേപകർക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് പ്രധാനകാരണം തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സമീപനങ്ങളാണ്. അതൊഴിവാക്കാൻ വികസന കാര്യങ്ങളിെലല്ലാം തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതല നൽകും. വൻ വ്യവസായങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിൽ ഇളവുനൽകുന്നതും പരിഗണനയിലാണ്.
15 ഏക്കറിലധികം ഭൂമി കൈവശംവെക്കരുതെന്നാണ് നിയമമെങ്കിലും 250 കോടിയിൽപരം നിക്ഷേപവും ആയിരത്തിലധികം പേർക്ക് തൊഴിലവസരവുമുള്ള സ്ഥാപനത്തിന് 15 ഏക്കറിലധികം കൈവശംവെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരും. റോഡിെൻറ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന നിയമത്തിലും ഇളവുചെയ്യും.
നിലവിൽ എട്ട് മീറ്റർ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, ആർ.പി. ഗ്രൂപ് ചെയർമാൻ ഡോ. ബി. രവിപിള്ള, ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തുടങ്ങിയവർ സംസാരിച്ചു.
‘സ്ത്രീകൾക്ക് ഇനി രാത്രിയും ജോലി ചെയ്യാം’
കൊച്ചി: സ്ത്രീകൾക്ക് വൈകീട്ട് ഏഴുമുതൽ രാവിലെ ആറുവരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന കാര്യം സർക്കാറിെൻറ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിത താമസം അടക്കം നടപടികൾ സ്ഥാപന ഉടമ സജ്ജീകരിക്കണം. ആവശ്യമുള്ളവർക്ക് വാഹനസൗകര്യം അനുവദിക്കണം. സ്ത്രീ ശാക്തീകരണത്തിെൻറ ഭാഗമായി പുരുഷജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തെക്കാൾ 2000 രൂപ അധികം സ്ത്രീകൾക്ക് നൽകണം.
രജിസ്റ്റർ ചെയ്യുന്ന നിക്ഷേപകർക്ക് തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി അഞ്ചുവർഷത്തേക്ക് സബ്സിഡി നൽകുന്ന പുതിയ പദ്ധതിയും സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്നും ‘അസെൻഡ് 2020’ ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.