തിരുവനന്തപുരം: മന്ത്രി കെ.കെ. ശൈലജ ഇനി വിസിറ്റിങ് പ്രഫസര്‍. മോള്‍ഡോവ ദേശീയ മെഡിക്ക ല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് മെ ഡിസിന് ആൻഡ് ഫാര്‍മസിയിൽ ശൈലജക്ക് വിസിറ്റിങ് പ്രഫസര്‍ പദവി നല്‍കിയത്. നിപ പ്രതിരോധം ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യമേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചെവച്ചതിനുള്ള ബഹുമാന സൂചകമായിട്ടാണ് ബഹുമതിയെന്ന് യൂനിവേഴ്സിറ്റി അറിയിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് കെ.കെ. ശൈലജ.
കഴിഞ്ഞ നവംബറില്‍ മോള്‍ഡോവ സന്ദര്‍ശന വേളയില്‍ മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാർഥികള്‍ക്കായി മന്ത്രി കെ.കെ. ശൈലജ പ്രഭാഷണം നടത്തിയിരുന്നു. 120 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള യൂനിവേഴ്സിറ്റിയാണിത്. മോസ്കോയില്‍നിന്ന് 1945ലാണ് യൂനിവേഴ്സിറ്റി മോള്‍ഡോവയിലേക്ക് മാറ്റിസ്ഥാപിച്ചത്.
36 രാജ്യങ്ങളില്‍ നിന്നായി 6200 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. കേരളത്തിെൻറ ആരോഗ്യരംഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.