കൊട്ടിയൂർ പീഡനം: വൈദികെൻറ  റിമാൻഡ് 24വരെ നീട്ടി

തലശ്ശേരി: കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ റിമാൻഡ് കാലാവധി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ശ്രീകല സുരേഷ് ഒക്ടോബർ 24 വരെ നീട്ടി. 
നിലവിലുള്ള റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് വൈദികനെ ശനിയാഴ്ച ജയിലധികൃതർ കോടതിയിൽ ഹാജരാക്കിയിരുന്നു. 

അതിനിടെ, കൊട്ടിയൂർ പീഡനക്കേസിെൻറ വിചാരണ നടപടികൾ ആരംഭിക്കുന്നതിന് തലശ്ശേരി പോക്സോ സ്പെഷൽ കോടതിക്കുള്ള വിലക്ക് ഹൈകോടതി നവംബർ 16 വരെ നീട്ടി. 
പീഡനക്കേസിലെ ഒമ്പതാം പ്രതി ഫാ. തോമസ് ജോസഫ് തേരകം, 10ാം പ്രതി ഡോ. സിസ്റ്റർ ബെറ്റി എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് സ്റ്റേ നീട്ടിയത്. ഇരുവരും സമർപ്പിച്ച ഹരജിയിൽ നേരത്തെ ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും ഹരജി നൽകിയത്. 

Tags:    
News Summary - kottiyur rape: robin wadakkumcherri remand extended- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.