കൊച്ചി: ശബരിമല വിഷയത്തിൽ മതസ‌്പർധയുണ്ടാക്കും വിധം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിൽ ആലപ്പുഴ അർത്തുങ്കൽ ച ിങ്കുതറയിൽ ലിബി സെബാസ്റ്റ്യനെ (38) പൊലീസ് അറസ്റ്റ് ചെയ‌്തു. എറണാകുളം സെൻട്രൽ പൊലീസാണ‌് ലിബിയെ ചേർത്തലയിൽനി ന്ന് അറസ്റ്റ് ചെയ‌്തത‌്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ എറണാകുളത്ത് കൂടാതെ പത്തനംതിട്ടയിലും ലിബിക്കെത ിരെ കേസുണ്ട്. എറണാകുളത്തെ കേസിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം എന്ന സംഘടനയുടെ വര്‍ക്കിങ് പ്രസിഡൻറ് സി.എസ്. സുമേഷ് കൃഷ്ണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. വിവാദം കത്തിപ്പടർന്ന സമയത്ത് ശബരിമലയിൽ പ്രവേശിക്കുന്നതിന് പുറപ്പെട്ട യുവതിയാണ് ലിബി.
നിരീശ്വരവാദിയായ താൻ പ്രതിഷേധക്കാരുടെ വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല സന്ദർശിക്കുന്നതെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടശേഷമാണ് ഇവർ മലകയറാൻ പുറപ്പെട്ടത്. തുടർന്ന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽവെച്ച് പ്രതിഷേധക്കാർ ഇവരെ തടഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് ഇവരെ തിരിച്ചയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.