കൊല്ലം: മറ്റ് അസുഖങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളിലെത്തുന്നവരെ കോവിഡിെൻറ പേരില്‍ മാറ്റിനിര്‍ത്തി സമയത്ത് ചികിത്സ നല്കാതിരുന്നാൽ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നെഞ്ചുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ രോഗിയെ അടിയന്തര ചികിത്സ നല്‍കാതെ കോവിഡിെൻറ പേര് പറഞ്ഞ് ടെസ്റ്റ് നടത്തുകയും പോസിറ്റിവാണെന്ന് കണ്ടപ്പോള്‍ ജില്ല ആശുപത്രിയിലേക്ക് വിട്ടതും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ് ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്മേല് റിപ്പോര്‍ട്ട് തേടിയ കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിച്ചു.
സ്ഥലം മാറിപ്പോകുന്ന കൊല്ലം ആര്.ഡി.ഒ സി.ജി. ഹരികുമാറിന് ആശംസകള്‍ നേര്‍ന്നു. ശിഖാ സുരേന്ദ്രനാണ് പുതിയ ആര്.ഡി.ഒ. എ.ഡി.എം പി.ആര്. ഗോപാലകൃഷ്ണന്, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.