ആലപ്പുഴ: മഴയെത്തുംമമ്പെ കൊയ്തെടുത്ത നെല്ലും പാടത്തായതോടെ നഷ്ടത്തിൽ മുങ്ങി കർഷകർ. പടതമൂടിയും ചാക്കിട്ടും ഇവ സൂക്ഷിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. സംഭരണം കൃത്യമായി നടക്കാത്തതിനാൽ കുട്ടനാട്ടിൽ മാത്രം കൊയ്തുകൂട്ടിയ മൂവായിരത്തോളം ക്വിന്റൽ നെല്ലാണ് വെള്ളത്തിലായത്. സമയത്ത് നെല്ല് എടുക്കാതെ മില്ലുകാർ വിലപേശൽ തുടർന്നതാണ് കനത്ത നഷ്ടത്തിന് ഇടയാക്കിയത്. വെള്ളംകയറി നഷ്ടമാകുമെന്ന സ്ഥിതിയിൽ 10 കിലോവരെ അധികം നൽകി നെല്ല് കൊടുക്കാൻ തയാറായിട്ടും മില്ലുകൾ കൂടുതൽ ലാഭത്തിനായി വൈകിപ്പിച്ചെന്നാണ് കർഷകരുടെ പരാതി. എന്നാൽ, ദുരന്തനിവാരണ പ്രവർത്തനത്തിനൊപ്പം നെല്ല് സംഭരണവും വേഗത്തിലാക്കുമെന്നാണ് കൃഷിമന്ത്രി പി. പ്രസാദിന്‍റെ ഉറപ്പ്. ഇതിനൊപ്പം മടവീഴ്ചയും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ദുരിതം തീർക്കുകയാണ്. നൂറ് ടൺ നെല്ലാണ് മടവീഴ്ചയിൽ നഷ്ടമായത്. 90 ദിവസത്തിൽ നടത്തേണ്ട വിളവെടുപ്പ് 120 ദിവസമായിട്ടും പൂർത്തീകരിക്കാനായിട്ടില്ല. കൊയ്ത്തുയന്ത്രത്തിന്‍റെ ക്ഷാമമാണ് പ്രധാനപ്രശ്നം. പുഞ്ച കൃഷിയിറക്കിയ 27,000 ഹെക്ടറിൽ 21,000 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി. തലവടി, പുളിങ്കുന്ന്, ചമ്പക്കുളം, തകഴി, വീയപുരം, ചെന്നിത്തല, പള്ളിപ്പാട്, മാന്നാർ കൃഷിഭവനിന് കീഴിലുള്ള പാടശേഖരങ്ങളിലാണ് ഇനി നെല്ല് സംഭരണം ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.