നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം നടൻ കുഞ്ചാക്കോ ബോബൻ
നിർവഹിക്കുന്നു
ആലപ്പുഴ: ആഗസ്റ്റ് 10ന് പുന്നമടക്കായലില്‍ നടക്കുന്ന 70ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം കളിവള്ളം തുഴയുന്ന നീലപ്പൊന്മാൻ. ആലപ്പുഴ ജില്ലപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സിനിമാതാരം കുഞ്ചാക്കോ ബോബൻ പ്രകാശനം നിർവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. എ.ഡി.എം. വിനോദ് രാജ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ജില്ലപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി കുഞ്ചാക്കോ ബോബനെ പൊന്നാട അണിയിച്ചു. എന്‍.ടി.ബി.ആര് പബ്ലിസിറ്റി കമ്മിറ്റിയുടെ സ്നേഹോപഹാരം വിനോദ് രാജ് നല്കി.
എന്‍.ടി.ബി.ആര് സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ സമീര്‍ കിഷന്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍ സിമി ഷാഫി ഖാന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസർ കെ.എസ്. സുമേഷ്, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സൗമ്യ ചന്ദ്രന്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എ. കബീര്‍, കെ. നാസര്‍, എബി തോമസ്, റോയ് പാലത്ര, രമേശന് ചെമ്മാപറമ്പില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത്, എസ്.എ. അബ്ദുള്‍ സലാം ലബ്ബ, ഹരികുമാര്‍ വാലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
212 എന്‍ട്രികളില്‍ നിന്നാണ് ചരിത്രത്തിൽ ആദ്യമായി ഭാഗ്യചിഹ്നം മത്സരത്തിൽ വനിത വിജയിക്കുന്നത്
ആലപ്പുഴ: നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായി ഭാഗ്യചിഹ്നം മത്സരത്തിലെ വിജയി വനിത. കളിവള്ളം തുഴഞ്ഞുനീങ്ങുന്ന നീലപ്പൊന്മാനെ തയാറാക്കിയത് ഗ്രാഫിക് ഡിസൈനറും പത്തനംതിട്ട റാന്നി സ്വദേശിനിയുമായ കെ.വി. ബിജിമോളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി. ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.