സജീവ് വധം: പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു

പാലാ: ചേറ്റുകുളം വെള്ളാമ്പാട്ട് സജീവ് കുമാറിനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. പ്രതി മോനിപ്പള്ളി പൊട്ടനാനിയിൽ ധനുപിനെയാണ്(33) ശിക്ഷിച്ചത്. പാലാ അഡീഷനൽ സെഷൻസ് ജഡ്ജ് ടി.കെ. സുരേഷാണ് വിധി പറഞ്ഞത്. 2019 മേയ് 17നാണ് കേസിനാസ്പദമായ സംഭവം. ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന്‍റെ വിരോധത്തിൽ അന്നേദിവസം വാക്കുതർക്കം ഉണ്ടാവുകയും കുത്തുകയുമായിരുന്നു. രാത്രി ഒമ്പതിന് പ്രദേശത്തെ ക്ലബ് പ്രവർത്തിക്കുന്ന മുറിയിലായിരുന്നു സംഭവം. പ്രാണരക്ഷാർഥം ഓടിയ സജീവ്കുമാറിനെ ധനുപ് പിന്തുടർന്നു. പിന്നീട് സജീവ്കുമാർ വെള്ളമില്ലാത്ത തോട്ടിൽ മരിച്ചുകിടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ജി. വേണുഗോപാൽ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.