നെന്മേനി ക്ഷേത്രത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
മുണ്ടക്കയം: ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്ന് സ്വർണമാലയും ലോക്കറ്റും കവർന്നു. നെന്മേനി ഭുവനേശ്വരി ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്. ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്ന 12 ഗ്രാമിന്റെ രണ്ട് മാലയും ഒരു ലോക്കറ്റുമാണ് കവർന്നത്. മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ ദിവസവും വൈകീട്ട് വിളക്ക് കത്തിക്കാറുണ്ട്. പതിവുപോലെ തിങ്കളാഴ്ച വൈകീട്ട് വിളക്ക് കത്തിക്കാനെത്തിയ ശാന്തിയാണ് ഓഫിസ് തുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഓഫിസിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ശ്രീകോവിൽ തുറന്ന് സ്വർണം കവർന്നതായി കണ്ടെത്തിയത്. ശ്രീകോവിലിന്റെ മുന്നിലെ കാണിക്കവഞ്ചി പൊട്ടിച്ച് നോട്ടുകളും കവർന്നിട്ടുണ്ട്. നാണയങ്ങൾ ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ്. മുണ്ടക്കയം പൊലീസും കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
ഡോഗ് സ്ക്വാഡ് മണംപിടിച്ചു ഒരുകിലോമീറ്ററോളം ഓടി. ശ്രീകോവിലിലെ താക്കോൽ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെത്തി. അന്വേഷണം ഊർജിപ്പെടുത്തിയതായും രാത്രി പരിശോധന കർശനമാക്കുമെന്നും മുണ്ടക്കയം എസ്.എച്ച്.ഒ എ. ഷൈൻകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.