അഡ്വ. സി.എം. ജംഷീർ, സി. ഷിനോജ് കുമാർ
കോഴിക്കോട്: ചെലവൂരിൽ മത്സരം വക്കീലും ഗുമസ്തനും തമ്മിലാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി ജില്ല കോടതിയിെല അഭിഭാഷകൻ അഡ്വ. സി.എം. ജംഷീറും യു.ഡി.എഫ് സ്ഥാനാർഥിയായി ജില്ല കോടതിയിലെ തന്നെ മറ്റൊരു അഭിഭാഷകെൻറ ഗുമസ്തനായ സി. ഷിനോജ് കുമാറുമാണ് മത്സരരംഗത്തുള്ളത്. വക്കീലിെൻറ വാക്സാമർഥ്യമോ ഗുമസ്തെൻറ കൃത്യതയോ ഏതാണ് ജയിക്കുക എന്നതാണ് അറിയേണ്ടത്. രണ്ടുപേരും കൊണ്ടുപിടിച്ച പ്രചാരം തുടങ്ങിക്കഴിഞ്ഞു.
കോവിഡായതിനാൽ തന്നെ കൂടുതൽ പേരെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടാനാകില്ലെന്ന വിഷമത്തിലാണ് വക്കീൽ. രണ്ടുമൂന്നു പേർ മാത്രമേ വീടുകയറിയുള്ള പ്രചാരണത്തിനുള്ളൂ. ഓരോ ദിവസവും ഓരോരുത്തരെ കൂടെകൂട്ടിയാണ് പ്രചാരണം നടത്തുന്നത്. വാർഡിലെ എല്ലാ വീടുകളും കയറാനും എല്ലാ വോട്ടർമാരെയും സന്ദർശിക്കാനുമാണ് തീരുമാനമെന്ന് ജംഷീർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം പൊടിെപാടിക്കുന്നുണ്ട്. രണ്ടാം തവണയാണ് ജംഷീർ മത്സരിക്കുന്നത്. ആദ്യ തവണ ജയം കൂടെയുണ്ടായില്ലെങ്കിലും ഇത്തവണ സീറ്റ് കൈപ്പിടിയിലൊതുക്കാനുള്ള തന്ത്രങ്ങളുമായാണ് വക്കീൽ കളത്തിലിറങ്ങിയിട്ടുള്ളത്.
വക്കീലിെൻറ ലോ പോയൻറിന് ലൂപ് ഹോൾ കണ്ടെത്താനുള്ള മറുതന്ത്രമാണ് ഷിനോജ് അണിയറയിൽ ഒരുക്കുന്നത്. രണ്ടു ദിവസം മുമ്പ് തന്നെ വോട്ടർമാരെ കാണാൻ തുടങ്ങിയിട്ടുണ്ട്. വാർഡിലെ മുഴുവൻ വോട്ടർമാരെയും നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കാൻ തന്നെയാണ് ഷിനോജും തീരുമാനിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെയും കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നുണ്ട്. കഴിഞ്ഞതവണ കൗൺസിലർ അഭിഭാഷകയായിരുന്നു– അഡ്വ. ഒ. ശരണ്യ. എന്നാൽ, ഇത്തവണ വാർഡ് ഗുമസ്തനുള്ളതാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് ഷിനോജിെൻറ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.