ദേശീയപാതയിൽ കരിമ്പനപ്പാലം തോട്ടിലേക്ക് മറിഞ്ഞ ലോറി

കരിമ്പനത്തോട്ടിലേക്ക് ലോറി മറിഞ്ഞു

വടകര: ദേശീയപാതയിൽ കരിമ്പനത്തോട്ടിലേക്ക് ചരക്കുലോറി മറിഞ്ഞു. പെരുമ്പാവൂരിൽനിന്ന് മരവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. എം.എച്ച് 4368 ലോറിയാണ് മറിഞ്ഞത്. പിറകിൽ വന്ന കാർ ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്.

ഡ്രൈവർ പുണെ മാഞ്ചേർ സ്വദേശി നവാലെ ദാദാഭാഹു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കരിമ്പനപ്പാലത്ത് ദേശീയപാത നിർമാണ പ്രവൃത്തി നടക്കുകയാണ്.

കരിമ്പനത്തോടിന്റെ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചില്ലെങ്കിൽ അപകട സാധ്യതയേറെയാണ്.

Tags:    
News Summary - The lorry overturned into karibanathod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.