സ്ത്രീധനം കുറഞ്ഞുപോയി, സൗന്ദര്യം പോരാ -മലപ്പുറത്ത് നവവധുവിന് ഭർത്താവിന്റെ ക്രൂര പീഡനം

മലപ്പുറം: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ടും സംശയത്തിന്റെ പേരിലും നവവധുവിനെ വേങ്ങര സ്വദേശിയായ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കൂടാതെ സൗന്ദര്യം കുറവാണെന്ന് പറഞ്ഞും ഭർത്താവ് മുഹമ്മദ് ഫായിസ് നിരന്തരം മർദിച്ചുവെന്നാണ് പെൺകുട്ടിയുടെ ആരോപണം. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

മേയ് രണ്ടിനായിരുന്നു പരാതിക്കാരിയായ പെൺകുട്ടിയും ഫായിസും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം നാൾ മുതൽ പീഡനം തുടങ്ങി. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെ പോലും സംശയത്തോടെ കണ്ടു. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും മര്‍ദിച്ചു.

വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22ാം തീയതി പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാം പ്രതിയാക്കി മലപ്പുറം വനിതാ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫായിസിന്റെ മാതാവിനെയും പിതാവിനെയും പ്രതിചേർത്തിട്ടുണ്ട്. 

Tags:    
News Summary - Brutal torture of newlyweds by husband in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.