‘കാപ്പ’ ലംഘിച്ച പ്രതി അറസ്റ്റിൽ

പാലാ: കാപ്പ നിയമം ലംഘിച്ച ളാലം പരുമലക്കുന്ന് കോളനിയിൽ പരുമല വീട്ടിൽ ജോജോ ജോർജ് (28) അറസ്റ്റിൽ. പാലാ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ കേസിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒമ്പതു മാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു.

ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്ന ഇയാളെ പാലായിൽനിന്നാണ് പിടികൂടിയത്. എസ്.ഐ വി.എൽ. ബിനു, സി.പി.ഒമാരായ ശ്രീജേഷ്, ജസ്റ്റിൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുലിയന്നൂർ മതിരംപുഴ വീട്ടിൽ ആനന്ദ് സെബാസ്റ്റ്യനാണ് (43) അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകീട്ട് ഇയാൾ മദ്യലഹരിയിൽ ഭാര്യയെയും സഹോദരനെയും ഉപദ്രവിക്കുന്നുവെന്ന് സ്റ്റേഷനിൽ ഫോൺ ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു.

 

വാക്കേറ്റത്തെ തുടർന്ന് ഇയാൾ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.പി. ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.